പെറ്റമ്മയെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി; 17കാരിയും യുവാവും അറസ്റ്റിൽ

പെറ്റമ്മയെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി; 17കാരിയും യുവാവും അറസ്റ്റിൽ

പെറ്റമ്മയെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി 17കാരി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തൂത്തുക്കുടി നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ വണ്ണാർ രണ്ടാം തെരുവിൽ മാടസാമിയുടെ ഭാര്യ മുനിയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. 35കാരിയായ മുനിയമ്മ കൊല്ലപ്പെട്ട സംഭവത്തിൽ 17കാരിയായ മകളും പെൺകുട്ടിയുടെ കാമുകൻ 22കാരനായ തങ്കകുമാറും അറസ്റ്റിലായി. കൊലപാതകത്തിന് സഹായിച്ച തങ്കകുമാറിന്റെ സുഹൃത്തുക്കളായ കണ്ണൻ, മുത്തു എന്നിവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ആൺകുട്ടികളുമായുള്ള സൗഹൃദത്തെ എതിർത്തതിന്റെ പേരിലാണ് പെൺകുട്ടി അമ്മയെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായി പിണങ്ങി മുനിയ ലക്ഷ്മി മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. പോളിടെക്നിക്ക് പാതിവഴിയിൽ ഉപേക്ഷിച്ച 17കാരിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ആൺ സുഹൃത്തുക്കളുമായി മകൾ ഫോണിൽ സംസാരിക്കുന്നത് മുനിയ ലക്ഷ്മി എതിർത്തിരുന്നു.

കഴിഞ്ഞദിവസം കൂടുതൽ ശകാരിച്ചതോടെ കാമുകൻ തങ്കകുമാറിനെയും കണ്ണനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ മകൾ ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയെ സാരി കൊണ്ട് കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

തങ്ക കുമാറും കണ്ണനും പോയതിന് പിന്നാലെയാണ് പെൺകുട്ടി പോലീസിനെ വിളിച്ച് തന്റെ അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്. ഇതേത്തുടർന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് പെൺകുട്ടിയെയും തങ്കകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ, മുത്തു എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Back To Top
error: Content is protected !!