ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ല; സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം
കൊച്ചി ∙ പെരുമ്പാവൂരിൽ എൻഡിഎയ്ക്ക് തിരഞ്ഞെടുപ്പിനു മുമ്പേ തിരിച്ചടി. പെരുമ്പാവൂരിൽ സ്ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര്…
കൊച്ചി ∙ പെരുമ്പാവൂരിൽ എൻഡിഎയ്ക്ക് തിരഞ്ഞെടുപ്പിനു മുമ്പേ തിരിച്ചടി. പെരുമ്പാവൂരിൽ സ്ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തുടർന്ന് ഇന്ന് പെരുമ്പാവൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോ റദ്ദാക്കി. വോട്ടർ പട്ടികയിൽ പേരില്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥിത്വം തള്ളിപ്പോകാൻ ഇടയുള്ളതിനാൽ കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരുന്നു എന്നാണ് എൻഡിഎ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസം. എന്നാൽ ഇവിടെ ഇവർക്ക് വോട്ടില്ല…
തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്ത് സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19 -ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി…
ഭോപ്പാൽ: പ്രായപൂർത്തിയാകത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ചു എന്നാരോപിച്ച് വൈറൽ താരം മൊണാലിസ ഭോസ്ലെയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡി എസ് പിക്കാണ് പരാതി നൽകിയത്. 2026 മാർച്ചിൽ ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ എന്നയാൾ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പാരിതിയിൽ പറയുന്നത്. മകളുടെ വിവാഹം അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയാണ്. മകളെ ലവ് ജിഹാദിന്റെ കെണിയിൽ പെടുത്തിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. ‘എന്റെ മകൾ നിരപരാധിയും പ്രായപൂർത്തിയാകാത്തവളുമാണ്, ഏതോ തീവ്ര മുസ്ലിം സംഘടന…
ടെഹ്റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേൽ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ഇന്ന്, ഇറാനും ലബനനിലെ ഹിസ്ബുല്ലയ്ക്കുമെതിരെ ഞങ്ങൾ നടത്തുന്ന യുദ്ധം ശക്തമാക്കുന്ന തരത്തിൽ ചില പ്രധാനപ്പെട്ട സർപ്രൈസുകൾ വരാനുണ്ട്’–കാട്സ് പറഞ്ഞു. ഇറാനിൽ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വർധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാൻ ഇന്റലിജൻസ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ…
കാബൂൾ: പാക്കിസ്ഥാൻ സൈന്യം ആശുപത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. വ്യോമാക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും താലിബാൻ പറഞ്ഞു. അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയെയും തങ്ങൾ ലക്ഷ്യം വച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ആക്രമണം നടന്നത്. അതിർത്തിയിൽ ഇരുപക്ഷവും വെടിവയ്പ്പ് നടത്തുകയും അഫ്ഗാനിസ്ഥാനിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തതിന്…
തിരുവനന്തപുരം: ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് മഴ കുറയാണ് കാരണമാകുകയെന്നാണ് വിലയിരുത്തല്‍.ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്ഫറിക്(എന്‍ഒഎഎ) പറയുന്നതനുസരിച്ച്, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കും. തത്ഫലമായി ഇന്ത്യയില്‍ ചൂടുയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്. എന്‍ഒഎഎ.യുടെ കാലാവസ്ഥാ പ്രവചന സെന്ററിന്റെ (സിപിസി) നിരീക്ഷണത്തില്‍ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എന്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത്…
എറണാകുളം: പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. പെരുമ്പാവൂരിൽ വെങ്ങോല പൂനൂരിലാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് അതിക്രമമെന്നാണ് നിഗമനം. പുലർച്ചെ രണ്ട് മണിക്കാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ വീടിന് മുകളിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് വീണു. മുറ്റത്ത് തലയിടിച്ച് വീണ കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരതരമാണെന്നാണ് വിവരം. ആക്രമണം നടക്കുന്ന സമയത്ത് വിദ്യാർത്ഥിനി വീടിന് പുറത്തായിരുന്നു….
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്. കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം. അതുല്‍ സംഞ്ചരിച്ച കാറിനെ പിന്തുടര്ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ച കാറ് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….