സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനമെന്ന് പരാതി. പീഡനശ്രമത്തെ എതിർത്തതാണ് മർദനത്തിന് കാരണമെന്ന് പെൺകുട്ടികൾ പറഞ്ഞു. മർദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട് നിന്നെന്ന് പെൺകുട്ടികൾ പറഞ്ഞു. അധ്യാപകരോടും സുഹൃത്തുക്കളോടും ഈ വിവരം അറിയിച്ചതിനെത്തുടർന്ന് അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ധിച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു. ഇവരെ ബെംഗളൂരുവിൽ നിന്ന് ആലുവയിൽ എത്തിച്ച് ശേഷം റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു. ദിവസങ്ങളോളം ഭക്ഷണം നൽകിയില്ലെന്നും കുട്ടികൾ പറയുന്നു. പെൺകുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
പീഡനശ്രമത്തെ എതിർത്തു; സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനം

