ആറാംക്ലാസുകാരിക്ക് ട്യൂഷൻ അധ്യാപികയുടെ ക്രൂരമർദനം
ചെങ്ങന്നൂര്‍: പാഠഭാഗം പഠിച്ചിട്ടില്ലെന്ന് പറഞ്ഞ് സംസാരശേഷി കുറവുള്ള ആറാംക്ലാസുകാരിയെ ട്യൂഷൻ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി. പതിനഞ്ചോളം കുട്ടികളുടെ മുന്നിൽവെച്ചാണ് മർദിച്ചത്. അധ്യാപികയും ഭര്‍ത്താവും ചേര്‍ന്ന് പണം നല്കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുയർന്നു. ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മര്‍ദനത്തിന് ഇരയായത്. വീടിന് സമീപത്തെ ട്യൂഷന് സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് ദമ്പതികള്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 30നാണ് സംഭവം. കുട്ടിയുടെ കാല്പാദം മുതല്‍ അരക്ക് താഴെവരെ ഭാഗത്ത് അടികൊണ്ട്…

