
വീട്ടുമുറ്റത്തെ ചിതയിലെരിഞ്ഞ് കൃഷ്ണപ്രിയ ; കണ്ണീരോടെ വിട നൽകി നാട്ടുകാർ
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് തൊട്ടരികത്തെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത്. ആകെയുള്ള നാലര സെന്റില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ആ പെണ്‍കൊടിക്ക് ഒടുവില്‍ കണ്ണീരോടെയാണ് നാട് വിട ചൊല്ലിയത്.അച്ഛന്‍ കാട്ടുവയല്‍ മനോജന്റെ ഹൃദ്രോഗം ഗുരുതരമായതോടെയാണ് ഒരു കൈത്താങ്ങാവുമെന്ന് കരുതി കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങിയത്. എം.സി.എ. ബിരുദധാരിയായിരുന്നു. പക്ഷേ ജോലി കിട്ടിയതിന്റെ അഞ്ചാംദിനം നടുറോഡില്‍ എരിഞ്ഞടങ്ങാനായിരുന്നു അവളുടെ വിധി. വെള്ളിയാഴ്ച കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ്…