പെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടി; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടി

പെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടി; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടി

മലപ്പുറം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദേശം. 6 പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിർദേശം നൽകി. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം നല്‍കി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. തട്ടിപ്പില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ്‌ ചെയ്തിരുന്നു.

1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നുവെന്നാണ് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ അച്ചടക്ക നടപടി തുടങ്ങിയത്. മണ്ണ് സംരക്ഷണ വകുപ്പ് വിജിലന്‍സ് സെല്ലിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്.

ഇതില്‍ നാല് പേര്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാണ്. ഒരാള്‍ വര്‍ക്ക് സുപ്രണ്ടും മറ്റൊരാള്‍ അറ്റന്‍ഡറുമാണ്. ഇവര്‍ കൈപറ്റിയ തുക 18 ശതമാനം പിഴ പലിശയോടെ തിരികെ പിടിക്കും. നിലവില്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. ഇവരുടെ വിശദീകരണം കൂടി കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. വരും ദിവസങ്ങളില്‍ മറ്റ് വകുപ്പുകളും സമാന നടപടികളിലേക്ക് നീങ്ങും.

Back To Top
error: Content is protected !!