കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന സംഭവം: എല്‍ദോസിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും, മൃതദേഹം പൂര്‍ണമായും ഛിന്നഭിന്നമായ നിലയില്‍

കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന സംഭവം: എല്‍ദോസിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും, മൃതദേഹം പൂര്‍ണമായും ഛിന്നഭിന്നമായ നിലയില്‍

കോതമംഗലം: കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ ഇന്നലെ രാത്രി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ ഇന്ന് യുവാവിന്റെ പോസ്റ്റ്മാര്‍ട്ടം നടക്കും. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്.

റോഡില്‍ മരിച്ച നിയിലാണ് എല്‍ദോസിനെ കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും ഛിന്നഭിന്നമായ നിലയിലായിരുന്നു. ജനവാസ മേഖലയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിജനമായ സ്ഥലമായിരുന്നു. വെളിച്ചമുള്‍പ്പടെ ഉണ്ടായിരുന്നില്ല.

ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനളും വാങ്ങി പോകും വഴിയായിരുന്നു വീടിന്റെ ഏകെ ആശ്രയമായ എല്‍ദോസിനെ കാട്ടാന ചവിട്ടിക്കൊന്നത്. കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

എല്‍ദോസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കോതമംഗലത്ത് പ്രതിഷേധ സംഗമവും നടക്കും. പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിക്കുകയും മൃതദേഹം മാറ്റാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ ഇന്നലെ രാത്രി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, എംഎല്‍എമാരായ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചര്‍ച്ചകള്‍ക്കൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയതോടെ പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിക്കുകയായിരുന്നു

Back To Top
error: Content is protected !!