ഇ.ഡി പരിശോധന: പൗരത്വ-കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പക തീര്‍ക്കാനെന്ന് എസ്.ഡി.പി.ഐ

ഇ.ഡി പരിശോധന: പൗരത്വ-കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പക തീര്‍ക്കാനെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ ഇ.ഡി നടത്തുന്ന അന്യായ പരിശോധന പൗരത്വ-കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പക തീര്‍ക്കാനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്് മൂവാറ്റുപുഴ അഷറഫ് മൗലവി. അന്യായവും അനവസരത്തിലുമുള്ള പരിശോധന പ്രതിഷേധാര്‍ഹമാണ്. എസ്.ഡി.പി.ഐയും പോപുലര്‍ ഫ്രണ്ടും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങള്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇ.ഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ സംഘപരിവാര ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. എതിര്‍ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ട് നിശബ്ദമാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ആര്‍.എസ്.എസ് നിയന്ത്രിതവും ബി.ജെ.പി നയിക്കുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ശക്തമായി തുടരുമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി വ്യക്തമാക്കി.

Back To Top
error: Content is protected !!