വിദ്വേഷം പടര്‍ത്തുന്നു : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിക്ക് സമൻസ്

വിദ്വേഷം പടര്‍ത്തുന്നു : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിക്ക് സമൻസ്

ന്യൂദല്‍ഹി : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതി സമന്‍സ് അയച്ചു. അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയിലാണ് അഡീഷണല്‍ സി ജെ എം അലോക് വര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ചത്.

2022 നവംബര്‍ 17 ന് ഭാരത് ജോഡോ യാത്രയ്ക്കിടെ അകോലയില്‍ സവര്‍ക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരുന്നത്. കൊളോണിയല്‍ ഗവണ്‍മെന്റില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയ ഒരു ബ്രിട്ടീഷ് സേവകന്‍ എന്നാണ് സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. തന്റെ പരാമര്‍ശങ്ങളിലൂടെ രാഹുൽ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ), 505 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുല്‍ഗാന്ധിക്കെതിരെ കോടതി ചുമത്തിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പത്രക്കുറിപ്പിലും സമാന പരാമര്‍ശം ഉള്ളതിനാല്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നത് ആസൂത്രിത നടപടിയാണെന്നതിന് തെളിവാണെന്ന് പാണ്ഡെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

2023 ജൂണ്‍ 14 നാണ് അപകീര്‍ത്തി പരാമര്‍ശത്തില്‍ അഡീഷണല്‍ സി ജെ എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Back To Top
error: Content is protected !!