ജിഹാദികള്‍ ആഘോഷിക്കുന്നതില്‍ തെറ്റ് പറയാന്‍ സാധ്യമല്ല, കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു’ !

ജിഹാദികള്‍ ആഘോഷിക്കുന്നതില്‍ തെറ്റ് പറയാന്‍ സാധ്യമല്ല, കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു’ !

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തില്‍ പൊട്ടിച്ചിരിക്കുന്ന ഇമോജി ഇട്ടും കമന്റുകളിട്ടും ഒരു വിഭാഗം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇവര്‍ ആഘോഷിക്കുന്നതില്‍ തെറ്റ് പറയാനാവില്ലെന്നും റാവത്ത് ഇവര്‍ക്ക് പേടി സ്വപ്നമായിരുന്നെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

43 വര്‍ഷത്തെ സമര്‍പ്പിത സൈനിക സേവനം. കഴിഞ്ഞ കുറേക്കാലമായി ഭാരതത്തിന്റെ സുരക്ഷ എന്നതിന്റെ പര്യായമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും അജിത് ഡോവലും ബിപിന്‍ റാവത്തും. സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കമുള്ള തിരിച്ചടികള്‍ ഭാരതത്തിന് പരിചയപ്പെടുത്തിയ സൈന്യാധിപന്റെ മരണത്തില്‍ ജിഹാദികള്‍ ആഘോഷിക്കുന്നതില്‍ തെറ്റ് പറയാന്‍ സാധ്യമല്ല. കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു. ഭാരതാംബയുടെ വീര പുത്രന്, ധീര യോദ്ധാവിന് അന്ത്യ പ്രണാമം. ഓം ശാന്തി.

Back To Top
error: Content is protected !!