Headlines

‘ഉമര്‍ വിളിച്ചത് മൂന്ന് ദിവസം മുന്‍പ്; ഭീകരബന്ധം അറിയില്ല’; വിശ്വസിക്കാനാവുന്നില്ലെന്ന് കുടുംബം

‘ഉമര്‍ വിളിച്ചത് മൂന്ന് ദിവസം മുന്‍പ്; ഭീകരബന്ധം അറിയില്ല’; വിശ്വസിക്കാനാവുന്നില്ലെന്ന് കുടുംബം

ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന് ഭീകരബന്ധമുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കുടുംബം. തീര്‍ത്തും അവിശ്വസനീയമാണ് വാര്‍ത്തകളെന്നും മൂന്ന് ദിവസം മുന്‍പാണ് അവസാനമായി ഉമര്‍ വിളിച്ചതെന്നും ഉമറിന്‍റെ സഹോദരന്‍റെ ഭാര്യ.

രണ്ടു വര്‍ഷമായി ഉമര്‍ ഫരീദാബാദിലാണ് താമസിക്കുന്നതെന്നും മുസമില പറഞ്ഞു. ആക്രമണത്തില്‍ ഉമറിന്‍റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് പുല്‍വാമയിലെ വീട്ടിലെത്തി ഉമറിന്‍റെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉമറിന്‍റെ ലാപ്ടോപും മൊബൈല്‍ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.

ചെങ്കോട്ടയ്ക്കു സമീപം വൈകിട്ട് 6.52 ന് സ്‌ഫോടനമുണ്ടായപ്പോൾ, തിരക്കേറിയ സ്ഥലത്ത് മൃതദേഹങ്ങളും തകർന്ന കാറുകളും ചിതറിക്കിടക്കുകയായിരുന്നു. ഫൊറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

error: Content is protected !!