
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 കുട്ടികളാണ് പരീക്ഷ എഴുതിയത്. എഴുതിയതില്‍ 2,88,394 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 30,145 കുട്ടികള്‍ ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഈ വർഷം വിജയശതമാനത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 78.69 ആയിരുന്നു.
ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിൽ നിന്നാണ്. 83.09 ശതമാനം കുട്ടികളാണ് എറണാകുളത്ത് വിജയം നേടിയത്. കുറവ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്. 71.09 ശതമാനം കുട്ടികളാണ് വിജയം നേടിയത്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. 71.42 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 84.46 ശതമാനമാണ് വിജയം. കുറവ് വിജയ ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിൽ നിന്നുമാണ്. 61.70 ശതമാനമാണ് അവിടുത്തെ വിജയ ശതമാനം. 26178 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 18340 കുട്ടികളാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്.
3.30 മുതല്‍ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനാകും:
- www.results.hse.kerala.gov.in
- www.prd.kerala.gov.in
- results.kerala.gov.in
- examresults.kerala.gov.in
- result.kerala.gov.in
- results.digilocker.gov.in
- www.results.kite.kerala.gov.in.